ഒരു വൈകുന്നേരം സമയം മനു ഓടി ക്ഷീണിച്ച് ഒരു മരത്തിൽ ഇരുന്നു.അവൻ തിരിഞ്ഞ് നോക്കി തന്നെ ഓടിച്ച ആൾ അടുത്ത് എത്താറായി.ക്ഷീണം തീരുന്നതിന് മുൻപ് തന്നെ മനു ഓടാൻ തുടങ്ങി. കുറേ ദൂരം ഓടിയതിന് ശേഷം മനു തിരിഞ്ഞ് നോക്കി.അയാൾ ഒരുപാട് പിന്നിലാണ് ഇവിടെ എവിടെയെങ്കിലും ഒളിക്കാം മനു വിചാരിച്ചു. മനു വാഴ കൂട്ടത്തിനിടയിൽ ഒളിച്ചിരുന്നു. അയാൾ അവിടെ വന്നു. മനു ഒളിച്ചിരുന്ന വാഴകൂട്ടത്തിന്റെ അടുത്തേക്ക് മെല്ലെ നടന്നു മനു അടുത്ത് കിടന്ന കല്ല് എടുത്ത് മറ്റൊരു വഴിയിലേക്ക് എറിഞ്ഞു ശബ്ദം കേട്ട ആൾ അങ്ങോട്ട് ഓടി പോയി.കുറച്ചുനേരം മനു അവിടെ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി നടന്നു.സൂര്യൻ അസ്തമിക്കാൻ തുടങ്ങി വെളിച്ചം കുറഞ്ഞു മനുവിന്റെ ഉള്ളിൽ പേടി വളർന്നു .അതുമായി അവൻ നടന്നു.. കുറച്ച് ദൂരം ചെന്നപ്പോൾ ഏകദേശം പൂർണമായും ഇരുട്ടായി.പെട്ടെന്ന് അതുവഴി ഒരാൾ ടോർച്ചുമായി വന്നു.മനുവിന്റെ അടുത്ത് വന്ന് നിന്നിട്ട് മുഖത്തേക്ക് ടോർച്ച് അടിച്ചു എന്നിട്ട് അയാൾ ചോദിച്ചു ആരാ നീ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ കുട്ടി എന്താ ഇവിടെ നിൽക്കുന്നത്. കുറച്ച് വെള്ളം കിട്ടുമോ മനു ചോദിച്ചു. അയാൾ കൈയ്യിൽ ഇരുന്ന കുപ്പി മനുവിന്റെ നേരെ നീട്ടി മനു അത് വാങ്ങി ആർത്തിയോടെ കുടിച്ചു. വാ മോനെ എന്റെ വീട്ടിലേക്ക് പോകാം അയാൾ പറഞ്ഞു .എന്ത മാമൻ്റെ പേര് മനു ചോദിച്ചു. രാജൻ രാജൻ മറുപടി പറഞ്ഞു. അവർ ഒരുമിച്ച് നടന്നു അങ്ങനെ അവർ രാജന്റെ വീട്ടിൽ എത്തി. എടീ ചോറെടുക്ക് രാജൻ ഉറക്കെ പറഞ്ഞു. കൈ കഴുകി ഇരുന്നോളു ഇപ്പോൾ ചോറ് എടുക്കാം.രാജന്റെ ഭാര്യ അകത്തു നിന്നും വിളിച്ചു പറഞ്ഞു. അകത്തു നിന്ന് ഒരു കുട്ടി ഓടി രാജന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു. അച്ഛാ അച്ഛൻ മാളൂട്ടിക്ക് എന്താ കൊണ്ടുവന്നത് .രാജൻ ഒരു മിഠായി എടുത്ത് മാളൂട്ടിക്ക് കൊടുത്തു .മാളൂട്ടി മിഠായി വാങ്ങി രാജന് ഒരു ഉമ്മ കൊടുത്തിട്ട് അകത്തേക്ക് ഓടി.രാജന്റെ ഭാര്യ പുറത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു ചോറ് വിളമ്പി വച്ചിട്ടുണ്ട് കയറി വാ മനുവിന്റെ നേരെ നോക്കി ചോദിച്ചു ഇത് ആരാ .പേര് അറിയത്തില്ല വഴിയിൽ പേടിച്ച് നിൽക്കുന്നത് കണ്ടിട്ട് കൂടെ കൂട്ടിയതരാജൻ പറഞ്ഞു.മോനെ മോൻ്റെ പേര് എന്താ .മനു, മനു മറുപടി പറഞ്ഞു. മോന്റെ വീട് എവിട .കുറിച്ച് ദൂരയാ എങ്ങനെയാണ് മോൻ ഇവിടെ എത്തിയത്. അത് മനു വിവരിക്കാൻ തുടങ്ങി. എന്റെ വീട്ടിൽ ഞാനും അമ്മയും അനിയത്തിയും ആണ് ഉള്ളത്.. എൻ്റെ അച്ഛൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് .സത്യസന്ധമായി മാത്രമേ അച്ഛൻ പ്രവർത്തിക്കു.ഇന്നലെ അച്ഛൻ ഈ പ്രദേശത്തെ വലിയ റൗഡിയേ പിടികൂടി ശിഷ വാങ്ങി കൊടുത്തു. ആ റൗഡിയുടെ ആളുകൾ ഇന്ന് ഞങ്ങളുടെ വീട് ആക്രമിച്ചു എൻ്റെ കൺമുന്നിൽ എന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും കൊന്നു കളഞ്ഞു. ഞാൻ എങ്ങനയോ അവിടെ നിന്നും ഓടി വന്നതാ.അവൻ അലറി കരയാൻ തുടങ്ങി. രാജന്റെ ഭാര്യ അവനെ ആശ്വസിപ്പിച്ചു. വാ നമുക്ക് ചോറ് ഉണ്ണാം രാജന്റെ ഭാര്യ പറഞ്ഞു. അവർ ചോറുണ്ണാൻ അകത്തേക്ക് പോയി .മനു ദുഖം അടക്കി പിടിച്ച് ഇരുന്നു .കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനു ദുഖം മാറി അവൻ ചിരിക്കാൻ തുടങ്ങി .ഇപ്പോൾ അവന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും തിരിച്ചു കിട്ടി ..അവന് കുട്ടികാലത്തെ ഒരു സ്വപ്നം ഉണ്ടായിരുന്നു. അവൻ്റെ അച്ഛനെ പോലെ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ .അവന്റെ ആ സ്വപ്നത്തിലേക്ക് പറക്കാൻ തുടങ്ങി അതിന് രാജനും രാജന്റെ ഭാര്യയു മാളൂട്ടിയും എല്ലാം അവന്റെ സ്വപ്നത്തിന് കൈതാങ്ങായി.കുറച്ച് ദുഖവും ഒരുപാട് സന്തോഷങ്ങളുമായി മനുവും രാജനും ഭാര്യയും മാളൂട്ടിയും ജീവിത യാത്ര തുടങ്ങി.
Thursday, August 8, 2019
മറക്കാത്ത ഒരു ദിവസം
ഒരു വൈകുന്നേരം സമയം മനു ഓടി ക്ഷീണിച്ച് ഒരു മരത്തിൽ ഇരുന്നു.അവൻ തിരിഞ്ഞ് നോക്കി തന്നെ ഓടിച്ച ആൾ അടുത്ത് എത്താറായി.ക്ഷീണം തീരുന്നതിന് മുൻപ് തന്നെ മനു ഓടാൻ തുടങ്ങി. കുറേ ദൂരം ഓടിയതിന് ശേഷം മനു തിരിഞ്ഞ് നോക്കി.അയാൾ ഒരുപാട് പിന്നിലാണ് ഇവിടെ എവിടെയെങ്കിലും ഒളിക്കാം മനു വിചാരിച്ചു. മനു വാഴ കൂട്ടത്തിനിടയിൽ ഒളിച്ചിരുന്നു. അയാൾ അവിടെ വന്നു. മനു ഒളിച്ചിരുന്ന വാഴകൂട്ടത്തിന്റെ അടുത്തേക്ക് മെല്ലെ നടന്നു മനു അടുത്ത് കിടന്ന കല്ല് എടുത്ത് മറ്റൊരു വഴിയിലേക്ക് എറിഞ്ഞു ശബ്ദം കേട്ട ആൾ അങ്ങോട്ട് ഓടി പോയി.കുറച്ചുനേരം മനു അവിടെ ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ പുറത്തിറങ്ങി നടന്നു.സൂര്യൻ അസ്തമിക്കാൻ തുടങ്ങി വെളിച്ചം കുറഞ്ഞു മനുവിന്റെ ഉള്ളിൽ പേടി വളർന്നു .അതുമായി അവൻ നടന്നു.. കുറച്ച് ദൂരം ചെന്നപ്പോൾ ഏകദേശം പൂർണമായും ഇരുട്ടായി.പെട്ടെന്ന് അതുവഴി ഒരാൾ ടോർച്ചുമായി വന്നു.മനുവിന്റെ അടുത്ത് വന്ന് നിന്നിട്ട് മുഖത്തേക്ക് ടോർച്ച് അടിച്ചു എന്നിട്ട് അയാൾ ചോദിച്ചു ആരാ നീ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ കുട്ടി എന്താ ഇവിടെ നിൽക്കുന്നത്. കുറച്ച് വെള്ളം കിട്ടുമോ മനു ചോദിച്ചു. അയാൾ കൈയ്യിൽ ഇരുന്ന കുപ്പി മനുവിന്റെ നേരെ നീട്ടി മനു അത് വാങ്ങി ആർത്തിയോടെ കുടിച്ചു. വാ മോനെ എന്റെ വീട്ടിലേക്ക് പോകാം അയാൾ പറഞ്ഞു .എന്ത മാമൻ്റെ പേര് മനു ചോദിച്ചു. രാജൻ രാജൻ മറുപടി പറഞ്ഞു. അവർ ഒരുമിച്ച് നടന്നു അങ്ങനെ അവർ രാജന്റെ വീട്ടിൽ എത്തി. എടീ ചോറെടുക്ക് രാജൻ ഉറക്കെ പറഞ്ഞു. കൈ കഴുകി ഇരുന്നോളു ഇപ്പോൾ ചോറ് എടുക്കാം.രാജന്റെ ഭാര്യ അകത്തു നിന്നും വിളിച്ചു പറഞ്ഞു. അകത്തു നിന്ന് ഒരു കുട്ടി ഓടി രാജന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു. അച്ഛാ അച്ഛൻ മാളൂട്ടിക്ക് എന്താ കൊണ്ടുവന്നത് .രാജൻ ഒരു മിഠായി എടുത്ത് മാളൂട്ടിക്ക് കൊടുത്തു .മാളൂട്ടി മിഠായി വാങ്ങി രാജന് ഒരു ഉമ്മ കൊടുത്തിട്ട് അകത്തേക്ക് ഓടി.രാജന്റെ ഭാര്യ പുറത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു ചോറ് വിളമ്പി വച്ചിട്ടുണ്ട് കയറി വാ മനുവിന്റെ നേരെ നോക്കി ചോദിച്ചു ഇത് ആരാ .പേര് അറിയത്തില്ല വഴിയിൽ പേടിച്ച് നിൽക്കുന്നത് കണ്ടിട്ട് കൂടെ കൂട്ടിയതരാജൻ പറഞ്ഞു.മോനെ മോൻ്റെ പേര് എന്താ .മനു, മനു മറുപടി പറഞ്ഞു. മോന്റെ വീട് എവിട .കുറിച്ച് ദൂരയാ എങ്ങനെയാണ് മോൻ ഇവിടെ എത്തിയത്. അത് മനു വിവരിക്കാൻ തുടങ്ങി. എന്റെ വീട്ടിൽ ഞാനും അമ്മയും അനിയത്തിയും ആണ് ഉള്ളത്.. എൻ്റെ അച്ഛൻ പോലീസ് ഉദ്യോഗസ്ഥൻ ആണ് .സത്യസന്ധമായി മാത്രമേ അച്ഛൻ പ്രവർത്തിക്കു.ഇന്നലെ അച്ഛൻ ഈ പ്രദേശത്തെ വലിയ റൗഡിയേ പിടികൂടി ശിഷ വാങ്ങി കൊടുത്തു. ആ റൗഡിയുടെ ആളുകൾ ഇന്ന് ഞങ്ങളുടെ വീട് ആക്രമിച്ചു എൻ്റെ കൺമുന്നിൽ എന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും കൊന്നു കളഞ്ഞു. ഞാൻ എങ്ങനയോ അവിടെ നിന്നും ഓടി വന്നതാ.അവൻ അലറി കരയാൻ തുടങ്ങി. രാജന്റെ ഭാര്യ അവനെ ആശ്വസിപ്പിച്ചു. വാ നമുക്ക് ചോറ് ഉണ്ണാം രാജന്റെ ഭാര്യ പറഞ്ഞു. അവർ ചോറുണ്ണാൻ അകത്തേക്ക് പോയി .മനു ദുഖം അടക്കി പിടിച്ച് ഇരുന്നു .കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനു ദുഖം മാറി അവൻ ചിരിക്കാൻ തുടങ്ങി .ഇപ്പോൾ അവന്റെ അച്ഛനേയും അമ്മയേയും അനിയത്തിയേയും തിരിച്ചു കിട്ടി ..അവന് കുട്ടികാലത്തെ ഒരു സ്വപ്നം ഉണ്ടായിരുന്നു. അവൻ്റെ അച്ഛനെ പോലെ സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ .അവന്റെ ആ സ്വപ്നത്തിലേക്ക് പറക്കാൻ തുടങ്ങി അതിന് രാജനും രാജന്റെ ഭാര്യയു മാളൂട്ടിയും എല്ലാം അവന്റെ സ്വപ്നത്തിന് കൈതാങ്ങായി.കുറച്ച് ദുഖവും ഒരുപാട് സന്തോഷങ്ങളുമായി മനുവും രാജനും ഭാര്യയും മാളൂട്ടിയും ജീവിത യാത്ര തുടങ്ങി.
Subscribe to:
Post Comments (Atom)
No comments:
Post a Comment